മൃഗസംരക്ഷണ വാര്‍ത്തകള്‍

ജൂലൈ 7, 2014

വെറ്ററിനറി വി.സി ക്ഷീര കര്‍ഷകരെയും കേരളീയ ജനതയെയും കബളിപ്പിക്കുന്നു.

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം,KVASU — കേരളഫാര്‍മര്‍ @ 6:26 am

കൊച്ചു പശുവും വലിയ വിവാദവും (Courtesy Dr B Ashok)

ഡോ. ബി. അശോക്

നിങ്ങൾ പലരും കരുതുന്നതുപോലെ പതിനഞ്ചും ഇരുപതും ലിറ്റർ പ്രതിദിനം പാൽ തരുന്ന അഥവാ വാഗ്ദാനം ചെയ്യുന്ന സുനന്ദിനി അഥവാ ഹോൾസ്റ്റയിൻ – ജഴ്‌സിപ്പശുക്കൾക്കൊന്നുമല്ല കേരളത്തിൽ വില. പ്രതിദിനം രണ്ടു ലിറ്റർ പാൽ കഷ്ടി തരുന്ന ലോകത്തിലെ ഒരു പക്ഷേ ഏറ്റവും ചെറിയ പശുവിനാണ് ഇന്ന് ലക്ഷം രൂപയിലധികം മാർക്കറ്റിൽ മോഹവില വിലയുള്ളത്. ‘വെച്ചൂർ’ പശുവാണ് ഈ വിലയേറിയ ‘മിനി’ പശു.

നൂറിലധികം വെച്ചൂർ പശുക്കളെ തേടിപ്പിടിച്ച് അന്നത്തെ കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെച്ചൂർ പശു സംരക്ഷണ പദ്ധതിയുണ്ടാക്കുമ്പോൾ ഡോ. ശോശാമ്മ ഐപ്പ് എന്ന ഗവേഷകയ്ക്ക് എതിരായിരുന്നു സകലരും. മൃഗസംരക്ഷണ വകുപ്പ് സങ്കരയിനം പശുക്കളുടെ ബ്രീഡിംഗ് നടത്തിയിരുന്ന കെ.എൽ.ഡി.ബി എന്നിങ്ങനെ സകലരുടെയും പ്രയോഗങ്ങളെ നേരിട്ടാണ് ഡോ.ഐപ്പ് എന്ന പരിശ്രമശാലിയായ ഗവേഷക ഈ പശുക്കളുടെ ഒരു ന്യൂക്ലിയസ് ഹേർഡ് സൃഷ്ടിച്ചെടുത്തത്.

എന്നാൽ പദ്ധതി തുടങ്ങി 15 വർഷത്തിലധികമായിട്ടും വെച്ചൂർ പശുവിന്റെ ജനിതക മേന്മയെക്കുറിച്ച് ഒരു ആധികാരിക രൂപം ആവിഷ്‌കരിക്കാൻ ഗവേഷകർക്കായിട്ടില്ല.

പശു ജനസ്സുകളില്ലാത്ത കേരളത്തിലെ ജനുസ്സ് (കാസർകോഡ് കുള്ളൻ പശു മറ്റൊരിനമാണ്) എന്ന മട്ടിൽ ഒരു കൗതുക പ്രാധാന്യം ഇന്ന് വെച്ചൂരിനുണ്ട്. വെച്ചൂരിന് ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെട്ടിട്ടുള്ള മേന്മകളാണ് കുട്ടികൾക്കും രോഗബാധിതർക്കും അനുയോജ്യമായ അതിലെ ചെറിയ കൊഴുപ്പുകണങ്ങളും മെച്ചപ്പെട്ട ഇമ്മ്യൂണോഗ്ലോബുലിൻ ഘടകങ്ങളും. ഇതിന്റെ പാൽ കഴിക്കുന്നവരുടെ  രോഗപ്രതിരോധ ശേഷിയെ പൊതുവിൽ ഇവ ഉദ്ദീപിപ്പിച്ചേക്കാം. എന്നൊരു ഒഴുക്കൻ മട്ടിലുള്ള നിരീക്ഷണമല്ലാതെ ഏതൊക്കെ രോഗങ്ങളെ എത്ര തോതിൽ പ്രതിരോധിക്കുമെന്നോ ഭക്ഷ്യ ഘടകമെന്ന നിലയിൽ വെച്ചൂർ പശുവിനുള്ള മേന്മയോ ഒന്നും ഇന്നുവരെ വേണ്ടത്ര വലിയ ഒരു സാമ്പിളിൽ പഠനം നടത്തി ആരും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. തെളിവുകൾ ‘Grey’ ഇനത്തിലുള്ളതാണെന്നർത്ഥം.

ഗവേഷകരുടെ മറ്റൊരു വാദം വെച്ചൂർ പശുവിന് സുനന്ദിനിയെക്കാൾ  അന്തരീക്ഷ ഊഷ്മാവിനെയും അന്തരീക്ഷ ഈർപ്പത്തെയും പ്രതിരോധിക്കാനുള്ള പ്രോട്ടീൻ ഘടന രക്തത്തിലുണ്ട് എന്നതാണ്. ‘സുനന്ദിനി’  വിദേശികളായ പല ജനസ്സുകളുടെയും ക്രോസായതിനാൽ അന്തരീക്ഷ പ്രതിപ്രവർത്തനം പ്രതിരോധിക്കാൻ താരതമ്യേന ശേഷിക്കുറവുണ്ടാകും എന്നതിന് പ്രത്യേകിച്ച് ഒരു പുതിയ ഗവേഷണവും ആവശ്യമില്ല. നൂറു കണക്കിന് പഠനങ്ങൾ ഇതിനകം തെളിയിച്ചിട്ടുള്ള വാദം തന്നെയാണത്. എന്നാൽ ഈ മേന്മ വെച്ചൂർ പശു തെളിയിക്കേണ്ടത് സുനന്ദിനിയോടല്ലാ ഇതര തനതു ഇന്ത്യൻ ജനുസ്സുകളോടുള്ള താരതമ്യത്തിലാണ്. ഇത്തരം ഭിന്ന ജനസ്സുകളെ സംഘടിപ്പിച്ചു കൊണ്ടുള്ള ഒരു താരതമ്യ പഠനവും നാളിതുവരെ നടന്നിട്ടില്ല.

പശ്ചാത്തലമിതായിരിക്കെ സംരക്ഷിത ഇനത്തിലുള്ള പശുക്കിടാങ്ങളെ വിതരണം ചെയ്യുന്നതിന് സർവ്വകലാശാലയിലെ പരിമിതമായ സംരക്ഷണ പദ്ധതിയ്ക്ക് ഏറെ പരിമിതികളുണ്ട് എന്നതാണ് വസ്തുത. വെറും 112 പശുക്കളേ അവിടെയുള്ളൂ.അഞ്ചു വർഷത്തേക്ക് കിടാങ്ങളെ വിതരണം ചെയ്യേണ്ടതില്ല എന്ന തീരുമാനം സാങ്കേതിക സമിതി എടുത്തിരിക്കുന്നതും കേന്ദ്ര സ്റ്റോക്ക് ആവശ്യത്തിനു വർദ്ധിക്കട്ടെ എന്നു കരുതിയാണ്. ഇതിനിടെ വെച്ചൂർ കിടാങ്ങളെ നൽകുന്ന യഥേഷ്ടം സ്വകാര്യ ഫാമുകൾ കേരളത്തിലുണ്ട് എന്നതും കർഷകർ അറിയേണ്ടതുണ്ട്. അവിടെയൊക്കെ മാർക്കറ്റ് വില അരലക്ഷം മുതൽ ലക്ഷം വരെയാണ്. സർവ്വകലാശാല ഫാമിൽ 5000/- രൂപയ്ക്കാണ് ‘അത്ഭുതപ്പശുവിനെ’ ആവശ്യക്കാർക്ക് നൽകിക്കൊണ്ടിരുന്നത്. ഈ ‘വില ഗ്യാപ്പ്’ ചില മിടുക്കന്മാർ മണത്തറിഞ്ഞതാണ് വെറും ഒരു വർഷം കൊണ്ട് അപേക്ഷകരുടെ എണ്ണം ആയിരത്തിലധികമായത്.

5000/- രൂപയ്ക്ക് സർവ്വകലാശാലയിൽ നിന്നും വാങ്ങുന്ന വെച്ചൂർ കിടാവിനെ ഉടനടി ലക്ഷം രൂപയ്ക്ക് മറിച്ച് വിൽക്കാം എന്ന ലാഭ സാധ്യതയാണ് ഇതിനു പിന്നിലെ ഒരു പ്രേരണ. ഒരാൺ പശുവും ഒരു പെൺപശുവും വേണ്ടതാണ് എന്ന അഭ്യർത്ഥനകളും ഏറെയാണ്. വർഷം തോറും പ്രസവിക്കുന്ന അത്ഭുതപ്പശു ഒന്നാന്തരം ഒരു കാമധേനുവല്ലെ? പാൽ രണ്ടു ലിറ്ററെയുള്ളൂവെങ്കിലും കിടാവിനു തന്നെ അരലക്ഷം രൊക്കം കിട്ടുകയല്ലേ? ഇത്തരത്തിൽ വെച്ചൂർ പശു സംരക്ഷണ – പ്രജനന പദ്ധതികളും ഏറെ സർവ്വകലാശാലയുടെ മുന്നിലെത്തി. പാലിനെക്കാൾ കിടാവിനു വിലയിടുന്ന സ്ഥിതിയാണിത്.

ഉത്തമ ലക്ഷ്യത്തോടെ പശുവിനെ വേണം എന്നാഗ്രഹിക്കുന്നവരില്ല എന്നല്ല. ചുരുക്കം ചിലരുണ്ട്. എന്നിരിക്കിലും സിനിമാതാരങ്ങൾ വരെ വീട്ടിൽ പരിപാലിയ്ക്കാനാഗ്രഹിക്കുന്ന ഈ കൊച്ചു കാമധേനു ചില്ലറ മാർക്കറ്റു മോഹവിലയുമല്ല സൃഷ്ടിച്ചിരിക്കുന്നത്.

സർവ്വകലാശാലാ വിസിയായ ശേഷം ഏറ്റവുമധികം പേർ എന്നോടാവശ്യപ്പെട്ടതും എങ്ങനെയെങ്കിലും ഈ അത്ഭുതപ്പശുവിനെ സംഘടിപ്പിച്ചു തരണം എന്നാകുന്നു. വെച്ചൂർ സംരക്ഷണ പദ്ധതിയുടെ ഫയൽ പഠിച്ചാൽ ആരും ഈ പശുക്കിടാവിനെ വേണ്ടതാണ് എന്നു പറയുകയില്ല. ഒരു പ്രത്യേക സിദ്ധി വിശേഷവും തെളിയിച്ചിട്ടില്ലാത്ത, സർവ്വ സാധാരണത്വം മാത്രം അവകാശപ്പെടാവുന്ന കേരളത്തിലെ മറ്റൊരു ‘ചെറുത്’ മാത്രമാണ് വെച്ചൂർ പശുക്കൾ. കവികൾ കുറിയ്ക്കുന്ന റൊമാന്റിക് വരികൾ കൊണ്ട് മേന്മയുള്ള ഒരു ജനുസ്സും ഉണ്ടാകില്ല. ഇനി വെച്ചൂരിന് നിയതമായ ജനിതക പാരിസ്ഥിതിക മേന്മയുണ്ട് എന്ന് നാളെ തെളിഞ്ഞാൽ തന്നെ അതിന്റെ പകർത്താവുന്നതും വർഗ്ഗമേന്മ വരുത്തുന്നതുമായ ജനിതകത്തിനു മാത്രമേ ഗവേഷണ പ്രാധാന്യം ഉള്ളൂ.  മറ്റു ജനസ്സുകളിലും സംക്രമിപ്പിക്കാവുന്നവയാണോ ഈ മേന്മാ ഘടകങ്ങൾ? ഇതുറപ്പില്ല.

ഇതു പഠിക്കുന്നതിന് ആദ്യം വേണ്ടത് വേണ്ടത്ര ജനിതക വൈവിദ്ധ്യമുള്ള ഒരു ന്യൂക്ലിയസ് സ്റ്റോക്കാണ്. ഈ പദ്ധതിയിൽ നേരിടുന്ന വൈതരണിയും ഇതു തന്നെ. നിലവിലുള്ള പശുക്കളെല്ലാം ജനിതകമായി ഏറെ പരസ്പരം വ്യത്യസ്തരല്ല. അടുത്ത ബന്ധുക്കളുടെയിടയിൽ നിന്നും സംക്രമണ പഠനങ്ങൾ നടത്താൻ ഏറെ പരിമിതികളുണ്ട്. വെച്ചൂരിന്റെ മേന്മാ അപചയങ്ങൾ 10% പോലും ഉദ്ഗ്രഥിതമായി ആരും ഇതുവരെ പഠിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇനിയും പതിറ്റാണ്ടുകളുടെ ഗവേഷണ ശ്രമം ഇതിനു വേണ്ടി വരും. നമ്മുടെ സാഹചര്യങ്ങളിൽ ഇത് ഇതിലധികം നീണ്ടാലും അത്ഭുതപ്പെടാനില്ല. വെച്ചൂർ പശുക്കളുടെ ബീജവും അണ്ഡവും ശേഖരിച്ചു സൂക്ഷിച്ചു വരുന്നുണ്ട്.

ഈ പഠനങ്ങൾ വെച്ചൂരിന്റെ സാംഗത്യം വെളിവാക്കും വരെ ഇത്തരം ജനുസ്സുകളെ വിതരണം ചെയ്യലും വളർത്തലും ഒഴിവാക്കുകയാണ് നല്ലത്. കേവല കൗതുകത്തിന്റെ പേരിൽ ഒരു ജനുസ്സിനെ വാങ്ങി വീട്ടിൽ വളർത്തുന്നതിന്നാന്നും ആരും എതിരില്ല. കൗതുക വളർത്തലിന് ആരും എതിരില്ല. എന്നാൽ പ്രജനനം ഏറെ സൂക്ഷിച്ചു വേണ്ടതാണ്.

എന്നാൽ അതേ സമയം 5000/- രൂപയ്ക്ക് വെച്ചൂർ പശുക്കുട്ടിയെ വാങ്ങി സങ്കരയിനവുമായി ചേർത്തു പോലും ലാഭമുണ്ടാക്കാം എന്ന കച്ചവടക്കണ്ണിനെ നന്നായി നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ഈ ചരിത്രമൊന്നുമറിയാതെയാവും പല പ്രമുഖരും ‘ഒരു രണ്ടു പശുക്കുട്ടിയെ തന്നാലെന്താ’ എന്ന മട്ടിൽ ഇടപെടുന്നത്. കാര്യമില്ലാതെയാണ് ഈ ജനുസ്സിനെ പലരും സ്വന്തമാക്കാൻ ഒരുമ്പെടുന്നത്. ഗവേഷണ ഭാഷയിൽ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത മികവു സാധ്യതാ (Indeterminate Potential) മാത്രമേ വെച്ചൂരിനുള്ളൂ. ഇക്കാര്യം അറിഞ്ഞുകൊണ്ടുള്ള സമീപനമായിരിക്കും നല്ലത്. വസ്തുത വ്യക്തമാക്കാനാണ് ഇത്രയും എഴുതിയത്.

അടിക്കുറിപ്പ്

അദ്ദേഹം വൈസ്ചാന്‍സലറായിട്ടുള്ള യൂണിവേഴ്സിറ്റിയുടെ കീഴില്‍ നടന്ന പഠനങ്ങള്‍ ഇദ്ദേഹം കണ്ടില്ല എന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്? ഡോ.മുഹമ്മദ് സമര്‍പ്പിച്ച പഠനം ഇദ്ദേഹം കണ്ടിട്ടെ ഇല്ലെ?  ദിഹിന്ദു ദിനപത്രത്തില്‍ ശ്രീ സായിനാഥ് എഴുതിയ ലേഖനം ഇദ്ദേഹം വായിച്ചില്ലെ? ദേവിന്ദര്‍ ശര്‍മ്മയുടെ ബ്ലോഗ് പോസ്റ്റ് ഇദ്ദേഹം വായിച്ചിട്ടുണ്ടോ? ഡൌണ്‍ ടു എര്‍ത്തിലെ ബ്ലോഗ് പോസ്റ്റ് ഇദ്ദേഹം വായിച്ചിട്ടുണ്ടോ? ഒന്നുമില്ലെങ്കില്‍ ഇദ്ദേഹം Beta-casein A1 and A2 എന്ന് ഗൂഗിളില്‍ പരതി നോക്കിയിട്ടുണ്ടോ?

 

ജനുവരി 15, 2013

പശുവും പട്ടിയും കുറഞ്ഞു; ആടും പന്നിയും കൂടി

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം,പശു — കേരളഫാര്‍മര്‍ @ 4:40 pm
Tags: , ,

ന്യൂഡല്‍ഹി • ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്ന് ഇനി പറയുമ്പോള്‍ ഒന്നുറപ്പുവരുത്തിയേ പറയാവൂ. കാരണം കേരളത്തില്‍ പട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ബ്ളാക്ക്മാന്‍ പ്രതിഭാസവും തുടര്‍മോഷണങ്ങളും സംസ്ഥാനത്ത് വ്യാപകമാകുന്നതിനും കാരണം മറ്റൊന്നല്ല.

കള്ളനെ കാണുമ്പോള്‍ കൂട്ടത്തോടെ കുരയ്ക്കാനും പുറകെയോടാനും പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും പഴയപോലെ പട്ടികളില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ സംസ്ഥാനത്തു നടത്തിയ മൃഗ സെന്‍സസ് പ്രകാരം നായ്ക്കള്‍ മാത്രമല്ല, കന്നുകാലി സന്പത്തിലും വന്‍കുറവു വന്നതായി കണ്ടെത്തി. പുതിയ കണക്കെടുപ്പു പ്രകാരം പശുക്കളുടെ എണ്ണത്തില്‍ വലിയ പെരുമ പറയാനാവില്ല.

പശുവിനെയും എരുമയെയും ചേര്‍ത്താല്‍ ആകെയുള്ളത് 14.08 ലക്ഷം മാത്രം. മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. പാല്‍ തിളച്ചുയരുന്നതുപോലെ പാല്‍വില അടിക്കടി കൂടുന്നുണ്ടെങ്കിലും പശുവളര്‍ത്തല്‍ ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ കളംമാറി ചവിട്ടിയതാണ് തിരിച്ചടിക്കു കാരണം. വീടുകളില്‍ പരന്പരാഗതമായി പശുക്കളെ വളര്‍ത്തിയിരുന്നവരും തൊഴുത്ത് മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ തുടങ്ങി.

ഇതേ സമയം ആടുവളര്‍ത്തല്‍ ആദായകരമായി തുടരുകയാണ്. പശുവിനെ അപേക്ഷിച്ച് സംരക്ഷണച്ചെലവും കുറവാണ്. തീറ്റയും സുലഭം. മറ്റു കണക്കുകള്‍ ഇപ്രകാരം: കാള- 1.01 ലക്ഷം, ആട്- 12.37 ലക്ഷം, പന്നി- 52,000, മുയല്‍- 2.2 ലക്ഷം, താറാവ്- 14.77 ലക്ഷം, ടര്‍ക്കികോഴി- 48,000, കാടക്കോഴി- 1.68 ലക്ഷം, നാടന്‍കോഴി ഉള്‍പ്പെടെ മറ്റിനങ്ങള്‍ (ഗിനി, വാത്ത, അലങ്കാരക്കോഴികള്‍)-3.11 ലക്ഷം, ചെമ്മരിയാട്- 232 എണ്ണം.

ഭക്ഷ്യാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന മൃഗങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ടതിനാല്‍ ഇവയുടെ എണ്ണമെടുക്കലാണ് ആദ്യം പൂര്‍ത്തിയാക്കിയത്. പൂച്ച, വീടുകളില്‍ ഓമനിച്ചുവളര്‍ത്തുന്ന മറ്റു പക്ഷിമൃഗാദികള്‍ എന്നിവയുടെ കണക്കുകള്‍ പ്രത്യേകം തയാറാക്കും. നായ്്ക്കളുടെ എണ്ണം കൃത്യമായി ചോദിച്ചതിനാല്‍ ജില്ലാതലം മുതല്‍ വീണ്ടും പരിശോധിക്കുകയാണ്. വന്ധ്യംകരണം, അലഞ്ഞു തിരിഞ്ഞവയെ പിടികൂടുന്നത് എന്നിവ മൂലമാണ് നായ്്ക്കളുടെ എണ്ണം കുറഞ്ഞതെന്ന് അനുമാനിക്കുന്നു. കാള, പന്നി എന്നിവയുടെ എണ്ണം 2007ല്‍ നടന്ന കണക്കെടുപ്പിനേക്കാള്‍ വര്‍ധിച്ചു. കര്‍ഷകര്‍ക്ക് ലാഭം നല്‍കുന്നതിനു പുറമേ ഭക്ഷ്യആവശ്യങ്ങള്‍ക്കായി ഇവയുടെ ഉല്‍പാദനവും പരിപാലനവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിരുന്നു.

പശുക്കളുടെ എണ്ണത്തിലുണ്ടായ കുറവ് ആശങ്കയോടെയാണ് കാണുന്നതെന്ന് മൃഗ സംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു. പശുക്കള്‍ കുറഞ്ഞത് പാലിന്‍റെ ഗുണമേന്മയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോഷകാംശമുള്ള പാല്‍ സമൃദ്ധമായി ലഭിക്കുന്നതിനുള്ള പദ്ധതിക്കു രൂപം നല്‍കിക്കഴിഞ്ഞു. ഗോവര്‍ധിനി എന്നു പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും 100 പശുക്കളെ വളര്‍ത്താനാണ് തീരുമാനം. ഇതോടെ ഗ്രാമീണതലത്തില്‍ കറന്നെടുക്കുന്ന പാല്‍ ചൂടാറാതെ ആവശ്യക്കാരനു നല്‍കാനാകും.

നാടന്‍, വിദേശി ജനുസുകളെ ഇടകലര്‍ത്തിയാവും പദ്ധതി നടപ്പാക്കുക. കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ സോഫ്റ്റ്‌വെയറിലേക്ക് സെന്‍സസ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്‌യുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഒക്‌ടോബറില്‍ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പക്ഷിമൃഗാദികളുടെ കണക്ക്.

കടപ്പാട് – malayalam.yahoo.com

നവംബര്‍ 22, 2012

മൃഗസംരക്ഷണവകുപ്പിന് ഒരു മുന്നറിയിപ്പ്

കേരളത്തിലെ നെല്‍പ്പാടങ്ങള്‍ നശിച്ചതുപോലെ മൃഗസംരക്ഷണവും തകര്‍ച്ചയുടെ വക്കിലേയ്ക്ക് നീങ്ങുകയാണ്. കേരളത്തിന്റെ കാര്‍ഷിക നയം രൂപവത്ക്കരിക്കുവാനായി നടന്ന ചര്‍ച്ചയിലും ക്രോസ്ബ്രീഡ് ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനമാണ് കൈക്കൊണ്ടത്. ക്രോസ്ബ്രീഡ് ഇനങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും, ഭാരിച്ച തീറ്റച്ചെലവും, സമയത്തിന് ചെനപ്പിടിക്കാത്തതും, പുതു തലമുറയ്ക്ക് മൃഗസംരക്ഷണത്തില്‍ താല്പര്യമില്ലാത്തതും എല്ലാം ഇതിന്റെ നാശത്തിന് വഴിവെയ്ക്കുകയാണ്. അഞ്ച് പശുവില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ അതിനുവേണ്ടി നിഷ്കര്‍ഷിക്കുന്ന നൂലാമാലകള്‍ വേറെയും. വ്യാവസായികാടിസ്ഥാനത്തില്‍ നടക്കുന്ന ക്ഷീരോത്പാദനത്തിനും അധികം ആയുസ്സുണ്ടാവുമെന്ന് തോന്നുന്നില്ല. അത്തരത്തിലെ പല ക്ഷീര കര്‍ഷകരും പശുക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതായി കാണാം. വെറ്റിറനറി യൂണിവേഴ്‌സിറ്റിയുടെ  ഗവേഷണഫലമായ ബീറ്റാകേസിന്‍ എഒണ്‍ എന്ന വിപത്തും യൂണിവേഴ്‌സിറ്റിയുടെ സൈറ്റില്‍നിന്നും മറച്ചുവെച്ചിരിക്കുകയാണ്. കേരളത്തില്‍ വില്‍ക്കുന്ന കവര്‍ പാലുകളില്‍ ഏറിയ പങ്കും ഗുണനിലവാരമില്ലാത്തതാണ് എന്നത് അങ്ങാടിയില്‍ പാട്ടാണ്. ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് ക്രോസ്ബ്രീഡ് ഇനങ്ങള്‍ അറവുശാലകളിലേയ്ക്ക് പോകുന്നതാണ്. അതിന്റെ പ്രധാനകാരണം  ക്ഷീരോത്പാദകന് പ്രതീക്ഷയ്കനുസരിച്ച് ലാഭം കിട്ടുന്നില്ല എന്നതുതന്നെയാണ്.

അതേസമയം വടക്കന്‍ കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ കാസര്‍ഗോഡ് ഡ്വാര്‍ഫ്, വെച്ചൂര്‍ മുതലായ ഇനങ്ങളെ സന്തോഷത്തോടെ വളര്‍ത്തുന്നു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. അവിടെ ഒരു വനിതാ മൃഗഡോക്ടര്‍ ഇപ്പോള്‍ ഒന്നര വയസ്സു പ്രായമുള്ള കാസര്‍ഗോഡ് ഡ്വാര്‍ഫ് പശുക്കുട്ടിയെ പതിനായിരം രൂപ കൊടുത്ത് വാങ്ങി സന്തോഷത്തോടെ വളര്‍ത്തുന്നു. അവര്‍ പറയുന്നത് ഓഫീസ് സംബന്ധമായ ഒത്തിരി പണികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. രാത്രിയില്‍ ഉറക്കമൊഴിഞ്ഞിരുന്നാണ് ആ പണികള്‍ ചെയ്യുന്നത്. ഈ പശുക്കുട്ടിക്ക് തീറ്റ കൊടുക്കാന്‍ ബുദ്ധിമുട്ടേ ഇല്ല. ക്വാര്‍ട്ടേഴ്സിന്റെ ചുറ്റുപാടും ധാരാളം പുല്ലുണ്ട്. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ വീതം സമയം മതി അതിന്റെ ആഹാരത്തിന് പുല്ല് പറിച്ചെടുക്കാന്‍. വളരെക്കുറച്ച് തീറ്റ മതി എന്നത് ഇന്നത്തെ ചുറ്റുപാടില്‍ വളരെ ആശ്വാസം പകരുന്ന ഒന്നാണ്.  മറ്റൊരു വാഗ്ദാനം അവരെനിക്ക് തരുന്നത് തിരുവനന്തപുരത്ത് ഇത്തരം തനത് നാടന്‍ പശുക്കുട്ടികളെ വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ വേറെയും ഉണ്ടെങ്കില്‍ ഒരു ലോഡായി എത്തിക്കാന്‍ ശ്രമിക്കാം എന്നാണ്. അത്തരം രണ്ടു  പശുക്കുട്ടികളെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ്.

മൃഗസംരക്ഷണവകുപ്പും, ഉദ്യോഗസ്ഥരും ക്ഷീരോത്പാദന മേഖല നേരിടുന്ന വെല്ലുവിളികളെ മനസിലാക്കി നമ്മുടെ തനത് നാടന്‍ ഇനങ്ങളെ കര്‍ഷകരിലെത്തിക്കാന്‍ സഹായിക്കണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

‘Zero maintenance’

“My cows,” he points out, “are zero maintenance — they are native and do not need a high-input diet.” Read More >>>>

നവംബര്‍ 9, 2012

കേരള ക്ഷീര കര്‍ഷക ഡാറ്റാബാങ്ക്.

Filed under: Databank — കേരളഫാര്‍മര്‍ @ 5:53 am
Tags: , ,

പ്രീയ ക്ഷീര കര്‍ഷകരെ,

നിങ്ങളുടെ ഡയറിയെ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താംഇപ്രകാരം ക്ഷീര കര്‍ഷകരെ സംബന്ധിച്ച വിവരങ്ങള്‍ കാലാകാലങ്ങളില്‍ പരസഹായമില്ലാതെ ഓണ്‍ലൈനായി പുതുക്കുവാന്‍ കഴിയുന്ന ഒരു ഡാറ്റാബാങ്കില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം. മറ്റ് ക്ഷീരകര്‍ഷകരെക്കുറിച്ച് നിങ്ങള്‍ക്ക് മനസിലാക്കാം, ഓണ്‍ലൈനായ കര്‍ഷകരുമായി ചാറ്റ് ചെയ്ത് ആശയവിനിമയം നടത്താം, പശുക്കളെ വില്‍ക്കുവാനും വാങ്ങുവാനും മറ്റും പ്രയോജനപ്പെടുത്താം തുടങ്ങി ഓണ്‍ലൈനായി നമുക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം പ്രാവര്‍ത്തികമാക്കാം. ഈ ഡാറ്റാ ബാങ്കില്‍ ഡോക്ടര്‍മാര്‍ക്കും കര്‍ഷകരുമായി ആശയവിനിമയം ചാറ്റിലൂടെ സാധിക്കും. അനോണിമസ് ആയി മാത്രമെ ചാറ്റ് വിന്‍ഡോയില്‍പ്രത്യക്ഷപ്പെടുകയുള്ളു എന്നുമാത്രം. കേരളത്തിലെ വെറ്റിറനറി ഡോക്ടര്‍മാരുടെ സഹായ സഹകരണങ്ങള്‍ ഈ ഡാറ്റാ ബാങ്ക് അപ്ഡേറ്റ് ചെയ്യുന്നതില്‍ പ്രതീക്ഷിക്കുന്നു.

നവംബര്‍ 2, 2012

ക്ഷീരോത്പാദന മേഖല നേരിടുന്ന പ്രശ്നങ്ങള്‍

Filed under: ഗുണനിലവാരം,പശു,KVASU — കേരളഫാര്‍മര്‍ @ 8:58 am

ക്രോസ്‌ബ്രീഡ് പശുക്കളില്‍നിന്ന് ലഭിക്കുന്ന പാലില്‍ ബീറ്റാകേസിന്‍ A1 അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ലോകമെമ്പാടുമുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വെച്ചൂര്‍ പോലുള്ള തനത് നാടന്‍ ഇനങ്ങളിലെ ബീറ്റാകേസിന്‍ A2 ഹൃദ്രോഗത്തിനും, കൊച്ച് കുട്ടികളില്‍ ഉണ്ടാകുന്ന ഡയബറ്റിക്സിനും കാരണമാകുന്നില്ല എന്നുമാത്രമല്ല മറ്റ് അനേകം സവിശേഷതകള്‍ ഉള്ളതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  ഇത്തരം ഒരു പഠനം നടന്നതായിപ്പോലും കേരള വെറ്റിറനറി ഉദ്യോഗസ്ഥര്‍ക്കറിയില്ല. കാര്‍ഷിക നയം രൂപപ്പെടുത്തുവാനുള്ള ചര്‍ച്ചകളിലും വിദഗ്ധരുടെ അഭിപ്രായം ക്ഷീരോത്പാദനത്തിന് ക്രോസ്ബ്രീഡ് ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും നാടന്‍ ഇനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നുമാണ്.  ആറുപ്രസവത്തില്‍ക്കൂടുതല്‍ പരിപാലിക്കാന്‍ കഴിയാത്തതും, ഒരു പശുവിനുതന്നെ ആറോളം പശുക്കള്‍ക്ക് വേണ്ട തീറ്റ ആവശ്യമായി വരുന്നതും, കാലിത്തീറ്റ അമിതമായി കഴിക്കുന്നതിലൂടെ പെസ്റ്റിസൈഡുകളും മറ്റും പാലില്‍ കൂടുന്നതും, രോഗ ചികിത്സക്കായി നല്‍കുന്ന ഇഞ്ചെക്ഷനും മരുന്നുകളും മറ്റും പാലിലും ലഭ്യമാകുന്നതും നയം രൂപപ്പെടുത്തുന്നവര്‍ അറിയുന്നില്ല. ഇത്തരം തെറ്റായ നയങ്ങളെ ഭരണകൂട ഭീകരതയെന്നുമാത്രമെ വിശേഷിപ്പിക്കാന്‍ കഴിയൂ.

അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ പഞ്ചായത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്. കര്‍ഷകരെ സഹായിക്കുന്നതിനുപകരം പീഠനമുറകളാണ് നടപ്പിലാക്കപ്പെടുന്നത്. മൃഗസംരക്ഷണവകുപ്പ്  ഇന്‍സുമിനേഷനുവേണ്ടി മുപ്പത്തിയഞ്ചുരൂപ നിരക്കില്‍ കാശ് കൊടുത്ത് കെ.എല്‍.ഡി.എം.എം ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന ബീജം ഗുണനിലവാരമില്ലാത്തതിന് തെളിവാ​ണ് പശുക്കളെ പല പ്രാവശ്യം കുത്തിവെച്ചാലും ചെനപ്പിടിക്കാതെ പോകുന്നത്.  ഒരുകാലത്ത് പശുക്കുട്ടികള്‍ ക്ഷീരോത്പാദനം കൂടുവാന്‍ സഹായകമായി എങ്കില്‍ ഇന്ന് പശുക്കുട്ടികള്‍ വളര്‍ത്തിയെടുത്താല്‍ പാലുത്പാദനം കുറയുന്നതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്യസംസ്ഥാനങ്ങള്‍ക്ക് പ്രസ്തുത ബോര്‍ഡ് നല്ല ബീജം വില്‍ക്കുകയും ഗുണനിലവാരം ഇല്ലാത്ത ബീജം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തുവാന്‍ ബയോഗ്യാസ് പ്ലാന്റ് വേണമെന്നിരിക്കെ സ്ലറി എന്ന പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ അധികാരികള്‍ക്കോ, മൃഗസംരക്ഷണവകുപ്പിനോ യൂണിവേഴ്സിറ്റിക്കോ കഴിയുന്നില്ല.

മലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധമകറ്റുവാനും ലീച്ചിംഗ് ഒഴിവാക്കിയുള്ള കമ്പോസ്റ്റിംഗ് സാധ്യമാണെന്നിരിക്കെ ചാണകം പ്രയോജനപ്പെടുത്തുവാനുള്ള സംരംഭങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ജൈവമാലിന്യങ്ങളും, വിഷലിപ്തമായ ജൈവേതരമാലിന്യങ്ങളും കൂട്ടിക്കലര്‍ത്തി ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് കത്തിച്ച് പരിഹാരമില്ലാത്ത വിപത്തുകള്‍ക്ക് വഴിയൊരുക്കുകയാണ് ഭരണാധികാരികള്‍. വികേന്ദ്രീകൃത രീതിയില്‍ ഉറവിടത്തില്‍ നിന്ന് വേര്‍തിരിച്ച് സംഭരിക്കുന്ന ജൈവമാലിന്യങ്ങളെ വളരെ ലളിതമായി കുടുംബശ്രീ, ജനശ്രീ പോലുള്ളവരുടെ സേവനം ലഭ്യമാക്കി പരിഹാരം കാണാമെന്നിരിക്കെ അത്തരം ഒരു ഗവേഷണ ഫലം ശരിയായ രീതിയില്‍ പൊതുജനങ്ങളിലെത്തിക്കുന്നതില്‍ വെറ്റിറനറിയൂണിവേഴ്സിറ്റിയും താല്പര്യം കാണിക്കുന്നില്ല. സൈറ്റില്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സൈറ്റ് അഡ്മിനോടാവശ്യപ്പെട്ടാല്‍ കിട്ടുന്ന മറുപടി നിരാശാജനകമാണ്. മേലില്‍ സൈറ്റ് അഡ്മിന് കത്തയക്കരുതെന്നും, അഡ്മിന്‍ യൂണിവേഴ്സിറ്റി സ്റ്റാഫിനോട് മാത്രമെ കത്തിടപാട് നടത്തൂ എന്നുമാണ്. വിദേശ വിദഗ്ധരെ ക്ഷണിച്ചുവരുത്തി അനേകായിരങ്ങള്‍ പാഴാക്കുന്ന പ്രസ്തുത യൂണിവേഴ്സിറ്റി കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യുന്നു എന്ന് യൂണിവേവ്സിറ്റിയുടെ സൈറ്റ്  പരിശോധിക്കാവുന്നതാണ്.

70 പശുക്കളെ വളര്‍ത്തിയിരുന്ന ആന്റോ എന്ന ക്ഷീര കര്‍ഷകന്‍ 77-ാം വയസ്സില്‍ ഒരു സഹായത്തിനായി തിരുവനന്തപുരത്ത് നെട്ടോട്ടത്തിലാണ്. ഇതാണ് ഒരു പരിചയസമ്പന്നനായ ക്ഷീര കര്‍ഷകന്റെ ഗതി എങ്കില്‍ ഒരു പുതുമുഖത്തിന്റെ ഗതി എന്താവും? അദ്ദേഹത്തെ ഇന്റെര്‍വ്യൂ ചെയ്ത് ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നതായിരിക്കും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളാത്ത കാര്യങ്ങള്‍ ലോകം അറിയട്ടെ!!!!!

ഒക്ടോബര്‍ 9, 2012

പാല്‍ വില വര്‍ദ്ധനയുടെ പ്രയോജനം മില്‍മയ്ക്ക് മാത്രം

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം,പശു,മില്‍മ — കേരളഫാര്‍മര്‍ @ 9:23 am

പാല്‍ ലിറ്ററിന് അഞ്ചുരൂപ കൂടും

പുതിയ നിരക്ക് ഞായറാഴ്ച നിലവില്‍ വരും

കല്പറ്റ: പാല്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായി. അന്തിമതീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. പുതിയ നിരക്ക് ഞായറാഴ്ച നിലവില്‍വരും. കാലിത്തീറ്റയ്ക്ക് 225 രൂപവരെയും കൂട്ടാന്‍ ധാരണയായിട്ടുണ്ട് തിങ്കളാഴ്ച രാവിലെ മില്‍മ വയനാട് ഡെയറിയില്‍ ചേര്‍ന്ന പ്രോഗ്രാമിങ് കമ്മിറ്റി പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡയറക്ടര്‍ബോര്‍ഡ് തീരുമാനവും വിദഗ്ധസമിതി റിപ്പോര്‍ട്ടും വിശദമായി ചര്‍ച്ചചെയ്തു.

പാലുത്പാദനം കുറയുകയും ഉത്പാദനച്ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് യോഗം വിലയിരുത്തി. കാലിത്തീറ്റയ്ക്ക് വില കൂടിയതോടൊപ്പം വേണ്ടത്ര കിട്ടാനില്ലാത്ത സ്ഥിതിവിശേഷവുമുണ്ട്. മില്‍മ കുറഞ്ഞനിരക്കില്‍ കാലിത്തീറ്റ നല്‍കുന്നുണ്ടെങ്കിലും മൊത്തം വേണ്ടതിന്റെ 15 ശതമാനം മാത്രമാണിത്.

പ്രതിദിനം 500 ടണ്ണാണ് മില്‍മയുടെ ഉത്പാദനശേഷി. കാലിത്തീറ്റ വില്പനയില്‍ കഴിഞ്ഞ നാലുമാസത്തിനിടെ എട്ടുകോടി രൂപയുടെ നഷ്ടമാണ് മില്‍മയ്ക്കുണ്ടായത്. ഈ സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് 200-225 രൂപയെങ്കിലും കൂട്ടേണ്ടിവരും. ഇതിനനുസരിച്ച് പാല്‍വില അഞ്ചു രൂപവരെയും കൂട്ടാനാണ് തുടര്‍ന്നുനടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായത്.

ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം സര്‍ക്കാറിനെ അറിയിച്ചശേഷം വ്യാഴാഴ്ച വിലവര്‍ധന പ്രഖ്യാപിക്കാന്‍ ചെയര്‍മാനെ യോഗം ചുമതലപ്പെടുത്തി. നാഷണല്‍ ഡെയറി ഡെവലപ്‌മെന്‍റ് ബോര്‍ഡ് ജനറല്‍ മാനേജര്‍ വി.എസ്. ഖന്ന, ക്ഷീരവികസന ഡയറക്ടര്‍ ഐ. സരോജിനി, മില്‍മ മാനേജിങ് ഡയറക്ടര്‍ പി.കെ. പഥക്ക്, മലബാര്‍ മേഖലാചെയര്‍മാന്‍ പി.പി. ഗോപിനാഥപിള്ള തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

നേട്ടം ആര്‍ക്ക്? മില്‍മയ്ക്കുമാത്രം.

പാലിന് വിലകൂട്ടി അതോടൊപ്പം തീറ്റയ്ക്കും വിലകൂട്ടി മില്‍മ ഇരട്ടിലാഭം കൊയ്യും. ഒരു പശുപോലും വളര്‍ത്താതെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ പാലുത്പാദനത്തിന് മാതൃക കാട്ടാന്‍ സഹായിച്ച മില്‍മ ഇന്ന് പാലിനുവേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അത്തരത്തിലൊരവസ്ഥയില്‍ വേണം  ഇപ്പോഴത്തെ പാല്‍വില വര്‍ദ്ധനവിനെ കാണാന്‍.

അനേകം വര്‍ഷങ്ങളായി കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയാണ് ഇത്തരം കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. നമക്ക് എന്തുനേടാനായി എന്നത് അല്പം ചിന്തിക്കേണ്ട കാര്യമാണ്.

For every one Rupee increase in cost of cattle feed, milk price has to be increased at  rate of Rs1.70 per litre. Farmers associations must be given the privilege to fix the price of milk. Milk price has to be revised based on milk- feed price index. Breeding requires more attention to improve productivity of cattle. Read more >>>>

ഈ അവസരത്തിലാണ് പുതുതായി രൂപം കൊണ്ട വെറ്ററിനറി യൂണിവേഴ്സിറ്റിയെക്കുറിച്ച് ഓര്‍ത്തുപോകുന്നത്. പാലുത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ക്രോസ് ബ്രീഡ് ഇനങ്ങളെ പ്രചരിപ്പിച്ച് നമ്മുടെ തനത് നാടന്‍ പശുക്കളെ ഇല്ലായ്മ ചെയ്യുവാന്‍ കൂട്ടുനിന്നതിന്റെ പരിണിത ഫലമാണ് ഓരോ സെന്‍സസിലും പശുക്കളുടെ എണ്ണം കുറയുവാന്‍ കാരണമായത്. ബീറ്റാകേസിന്‍ A1 അടങ്ങിയ ക്രോസ്ബ്രീഡ് പശുക്കളുടെ പാല് ഹൃദ്രോഗവര്‍ദ്ധനവിന് മാത്രമെ ഉപകരിക്കൂ. കൂടുതല്‍ പാല്‍ തരുന്ന പശുക്കള്‍ക്ക് കൂടുതല്‍ തീറ്റയും വേണം. മാത്രവുമല്ല ഇത്തരം പശുക്കളെ പ്രസവാനന്തരം മൂന്നാംമാസം കുത്തിവെച്ച് ഗര്‍ഭിണിയായാല്‍ ആറ് പ്രസവത്തില്‍ക്കൂടുതല്‍ വളര്‍ത്തുക ബുദ്ധിമുട്ടാണ്. പലതരം രോഗങ്ങള്‍ക്കടിമപ്പെടുന്ന പശുവിന്റെ പാലിന്റെ ഗുണനിലവാരം പറയേണ്ട കാര്യമില്ലല്ലോ!!!  അതിനാലാണ് ബുദ്ധിമുട്ടനുഭവിച്ച പല കര്‍ഷകരും ക്ഷീരോത്പാദനം അവസാനിപ്പിച്ചത്. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി കാലാകാലങ്ങളില്‍ ക്ഷീരോത്പാദന ചെലവ് കണക്കാക്കി പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. ഒരു ബ്രീഡിംഗ് പോളിസി നമുക്കില്ലാത്തത് എന്തുകൊണ്ടാണ്?

വിദേശവിദഗ്ധരെ ക്ഷണിച്ചുവരുത്തി യൂണിവേഴ്സിറ്റിയില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചാല്‍ ക്ഷീരകര്‍ഷകര്‍ രക്ഷപ്പെടുമോ?  ഇല്ല ഒരിക്കലുമില്ല. നമുക്ക് വേണ്ടത് കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും അതിന് പരിഹാരം കാണുവാന്‍ കഴിയുന്ന യൂണിവേഴ്സിറ്റിയാണ്. ക്ഷീര കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകള്‍ നടത്തുകയും അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുകയും ചെയ്യുക എന്നുള്ളത് യൂണിവേഴ്സിറ്റിയുടെ കടമയാണ്.  ഇനി നമുക്ക് വേണ്ടത് കൂടുതല്‍ തീറ്റ നല്‍കി അമിതോത്പാദനമല്ല മറിച്ച് രോഗപ്രതിരോധശേഷിയുള്ള പശുക്കളാണ്.  ഒരു റിവേഴ്സ് ബ്രീഡിംഗ് ആണ് ഇനി നമുക്കാവശ്യം.

ഡോ.ഹരികുമാര്‍ എന്ന ശാസ്ത്രജ്ഞനെ കെ.ല്‍.ഡി.എം.എം ബോര്‍ഡ് എം.ഡി ഭീഷണിപ്പെടുത്തിയതായും കേള്‍ക്കുന്നു. തീര്‍ച്ചയായും പ്രസ്തുത ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതാണ്.

സെപ്റ്റംബര്‍ 24, 2012

Bharat Ratna for Verghese Kurien: India’s milkman

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം — കേരളഫാര്‍മര്‍ @ 6:04 am

Petitioning President of India

Multiply your impact

Turn your signature into dozens more by sharing this petition and recruiting people you know to sign.

India talks socialism and pay lip service to poverty alleviation. But when it comes to the highest civilian award for exemplary service – we do not adequately recognise the work of giant individual who transformed lives in rural India.
Verghese Kurian, gave up his home state of Kerala to build a unique milk cooperative movement, which transformed the lives of millions of poor rural Indians. He make them self-sufficient. He empowered women. He eradicated poverty in a pocket of India. But thats not all. In Amul, he built one of the biggest brands in India. One that we are all proud of.

10 Reasons Why Verghese Kurien Deserves A Bharat Ratna

There is a spontaneous demand from ordinary Indians for a Bharat Ratna for India’s milkman Dr Verghese Kurien, who passed away recently at the age of 90. Here are 10 reasons why India must recognize the Bharat Ratna

1. His breadth of vision was stunning; no matter how familiar we may be with it: transforming India from a milk-deficit country to the world’s largest milk producer and doing it through the cooperative route so that women and small farmers were empowered and found an additional source of revenue to augment their farm income.
2. In doing so he brightened the future of a millions of children by ensuring they had access to milk in when they needed it the most, in their childhood.
3. Operation Flood or the white revolution worked, not because it was a social experiment, but because of Dr Kurien’s shrewdness and strategic vision in creating a national marketing machine that matched the best multinationals in wits.
4. It also worked because he built Amul into one of India’s biggest brands since independence. Its mascot, the Amul girl has charmed the nation for half a century.
5. Dr Kurien had the ability to recognize and nurture the finest talent and give them room to deliver – he did this with is advertising agency, to create the iconic outdoor campaign which the “utterly butterly Amul” tagline that comments on everyday events.
6. In building Amul, Dr Kurien demonstrated that efficiency isn’t dependent on profit motive alone as is the modern belief. Because he remained unaffected by the mountain of money that he controlled in the 1970s and 1980s – over Rs 2000 crore in liquid cash at one stage.
7. Importantly, Dr Kurien’s genius at Gujarat Co-operative Milk Marketing Federation (GCMMF) and the National Dairy Development Board (NDDB) and the creation of an iconic brand in Amul happened in a closed and highly restrictive economy.
8. India has no other brand of a similar stature even from the private sector in the 30 years since Amul or even in the 20 years after economic liberalization.
9. History will remember Dr Kurien as India’s real Bharat Ratna because no individual has impacted Indian lives the way he did in the last 50 years.

10. By giving Dr Kurien the recognition that he richly deserves, the government will demonstrate that our highest civilian award goes to a person who has truly lived up to the socialist ideals that India embraced at independence

 Online Petition

മേയ് 15, 2012

വെറ്റിറനറി യൂണിവേഴ്സിറ്റി ആര്‍ക്കുവേണ്ടി?

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം — കേരളഫാര്‍മര്‍ @ 10:07 am

കേരള വെറ്റിനറി

യൂണിവേഴ്സിറ്റിയിലേയ്ക്ക് നമുക്ക് ഒന്നെത്തി നോക്കാം. അവിടെ സംഭവിക്കുന്നതെന്തെന്ന് കേരളത്തിലെ മലയാളികള്‍ അറിയണം.  കാരണം യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ എന്തൊക്കെയാണ് അത് സാധാരണക്കാരന് എത്രത്തോളം പ്രയോജനപ്പെടുന്നു. ഗവേഷണ ഫലങ്ങള്‍ സാധാരണക്കാരനിലെത്തിക്കേണ്ട ചുമതല ആര്‍ക്കാണ് തുടങ്ങിയ കാര്യങ്ങള്‍ നാം അന്വേഷിച്ചേ തീരൂ. വീടുവീടാന്തിരം പശുക്കളെ വളര്‍ത്തിയിരുന്ന സാഹചര്യത്തില്‍ നിന്ന് അധികം പാല്‍ തരുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത വിദേശ ജനുസ്സുകളെ  എത്തിച്ച് ഓരോ കന്നുകാലി സെന്‍സസിലും  പശുക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായി നമുക്ക് കാണാം. എന്നാല്‍ ക്ഷീരോത്പാദനത്തില്‍ ഭാരതം ഒന്നാം സ്ഥാനത്താണ്. അതിനെപ്പറ്റി അന്വേഷിച്ചാല്‍ കാണുവാന്‍ കഴിയുക പശുവിന്‍ പാലിനൊപ്പം ഡെക്സ്‌ട്രോസും, സോപ്പ് ഓയിലും, വെളിച്ചെണ്ണയും , പാല്‍പ്പൊടിയും വെള്ളവും കൂട്ടിക്കലര്‍ത്തി വില്‍ക്കുന്നത് കൊണ്ടാണ് എന്ന് ഏത് പൊട്ടക്കണ്ണനും മനസിലാകും.

വിദേശ ജനുസ് പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ ദോഷ വശങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന ലേഖനമാണ്  മുകളില്‍ കാണുന്നത്. (ഇത് ഞാന്‍ നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ്ചെയ്ത് എടുത്തതാണ്). നമ്മുടെ തനത് വര്‍ഗങ്ങളായ വെച്ചൂരിനെയും, സിന്ധിയെയും, സഹിരിവാലിനെയും നശിപ്പിച്ച യൂണിവേഴ്സിറ്റിയുടെ എക്സ്‌ടെന്‍ഷനെ എന്തുചെയ്യണം?
നെറ്റിലൂടെ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ മറ്റൊന്നായിരുന്നു തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിംഗ് എന്നത്. ഖേദകരമെന്ന് പറയട്ടെ അതിനെപ്പറ്റി വിശദമായ ഒരു ലേഖനം നമുക്ക് യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ കാണാന്‍ കഴിയില്ല. പല പത്രങ്ങളിലും, ചാനലുകളിലും അത് വാര്‍ത്തയായി വന്നിട്ടും യൂണിവേവ്സിറ്റിക്ക് അക്കാര്യത്തില്‍ താല്പര്യമില്ല എന്നുവേണം കരുതുവാന്‍. രണ്ട് പോസ്റ്റുകള്‍ ഞാന്‍ അത്നെക്കുറിച്ച് പ്രസിദ്ധീകരിച്ചത് മലയാളികള്‍ക്ക് മനസിലാകുന്ന ഭാഷയിലാണ്.  നഗരവും ഗ്രാമവും മാലിന്യമുക്തമാക്കാം  എന്നതും ഡോക്ടര്‍ ഫ്രാന്‍സിസ് സേവ്യറുടെ ഗൈഡന്‍സുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യവിസര്‍ജ്യവും ചാണകവും കലര്‍ന്ന ബയോഗ്യാസ് സ്ലറിയെ കട്ടി രൂപത്തിലാക്കി ഏറ്റവും ചെലവ് കുറഞ്ഞ മാതൃക സൃഷ്ടിച്ചു. ഇതുമായി  ബന്ധപ്പെട്ട് ഡയറക്ടര്‍ എക്സ്‌ടെന്‍ഷന്‍ ഡോ. രാംകുമാര്‍ തന്ന വാക്ക് പാലിക്കുകയുണ്ടായില്ല. നിങ്ങള്‍ക്കും ബന്ധപ്പെടാം – 9446052800 എന്ന നമ്പരില്‍. ഇതാണോ നമുക്കാവശ്യം?
വിളപ്പില്‍ശാലയ്ക്ക് സമീപം ആട്, കോഴി, പന്നി, പശു എന്നിവ വളര്‍ത്തുന്ന ടി.സി ജോര്‍ജ് എന്നെത്തേടിവന്നത് പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡില്‍നിന്നും നോട്ടിസ് ലഭിച്ചപ്പോഴാണ്. പോയാട് കൃഷിഭവനിലെ ആഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റില്‍  നിന്ന് ലഭിച്ച ഏപ്രില്‍ ലക്കം ഹരിതഭൂമി എന്നെ വന്ന് കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മുന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.സി.എന്‍. രാമചന്ദ്രന്‍ നായര്‍  തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് രീതി കോര്‍പ്പറേഷന്‍ കാണണം എന്നാഗ്രഹിക്കുകമാത്രമല്ല കമെന്റിടുകയും ചെയ്തു.
ഓരോ വായനക്കാരനും അഭിപ്രായം പറയേണ്ട ഒരു വിഷയമാണ് ഞാനിവിടെ അവതരിപ്പിച്ചിരിക്കുന്നത്. 

മാര്‍ച്ച് 8, 2012

പശുവിന്‍പാല്‍ കുടിക്കൂ കിഡ്നി മാറ്റിവെയ്ക്കൂ

Filed under: ഗുണനിലവാരം,ഘനലോഹങ്ങള്‍,പശു — കേരളഫാര്‍മര്‍ @ 10:03 am

വൃക്കയെ തകരാറിലാക്കുന്ന ഘനലോഹങ്ങള്‍ പശുവിന്‍ പാലിലും

നിലീന അത്തോളി

*പഠനം നടത്തിയത് കാസര്‍കോട്, വയനാട്, കഞ്ചിക്കോട് മേഖലകളില്‍
*കറുത്തീയം ശരീരത്തിലെത്തുന്നത് മുഴുവന്‍ അവയവങ്ങളേയും ബാധിക്കും
*കാഡ്മിയം വൃക്ക, കരള്‍, ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും

തൃശ്ശൂര്‍: വ്യാവസായികമേഖലയില്‍ ജീവിക്കുന്ന പശുക്കളുടെ പാലില്‍ ഘനലോഹങ്ങളുടെ അംശമുണ്ടെന്ന് പഠനം. വ്യവസായശാലകളുടെ സ്വാധീനം കന്നുകാലികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വെറ്ററിനറി സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വയനാട്, കാസര്‍കോട്, കഞ്ചിക്കോട് തുടങ്ങിയ മേഖലകളിലാണ് പഠനം നടത്തിയത്. കഞ്ചിക്കോട്ടെ പഠനത്തിന്റെ ഫലങ്ങളാണ് അപകടസൂചന തരുന്നത്. മറ്റു രണ്ടു സ്ഥലങ്ങളിലെ പഠനം പുരോഗമിക്കുകയാണ്.

പാലില്‍ ചെമ്പ്, രസം, കാഡ്മിയം, കറുത്തീയം തുടങ്ങിയവ അടങ്ങിയിട്ടുണ്ടോ എന്നാണ് പഠിച്ചത്. 0.1 പാര്‍ട്‌സ് പെര്‍ മില്യണ്‍ എന്ന അളവില്‍ കറുത്തീയവും കാഡ്മിയവും പാലില്‍ കണ്ടെത്തിയിട്ടുണ്ട്.ശരീരത്തില്‍ കറുത്തീയം നേരിട്ടെത്തുന്നത് മുഴുവന്‍ അവയവങ്ങളെയും ബാധിക്കും. ഈയത്തിന്റെ അംശമുള്ള പാല്‍ വളരെ നാള്‍ ഉപയോഗിക്കുന്നത് വൃക്കകളെ തകരാറിലാക്കും. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കാനും രക്തകോശങ്ങളെ നശിപ്പിക്കാനുമുള്ള ശേഷി കറുത്തീയത്തിനുണ്ടെന്ന് തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിജു കെ. ഗോപിനാഥ് പറയുന്നു.

കറുത്തീയത്തോളംതന്നെ അപകടകാരിയാണ് കാഡ്മിയവും. കാഡ്മിയം ശരീരത്തില്‍ ചെല്ലുന്നത് ശ്വാസകോശത്തെ ബാധിക്കും. വൃക്കരോഗങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും അര്‍ബുദത്തിനും എല്ലുപൊട്ടലിനും ഇത് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റിബയോട്ടിക് മരുന്നിന്റെ അംശങ്ങളും നേരിയ തോതില്‍ പാലില്‍ കണ്ടെത്തിയിട്ടുണ്ട്. അളവില്ലാതെ എത്തുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ മനുഷ്യന്റെ പ്രതിരോധശേഷിയെയും ചെറിയ തോതില്‍ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കേരളത്തില്‍ 1.8 ലക്ഷം ചെറുകിട വ്യവസായശാലകളും 500-ലധികം വന്‍കിട വ്യവസായശാലകളുമുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍, പെയിന്റ്, സ്റ്റീല്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒട്ടേറെ കമ്പനികള്‍ കഞ്ചിക്കോട്, എറണാകുളം തുടങ്ങിയ മേഖലകളിലുണ്ട്.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ വെറ്ററിനറി സര്‍വ്വകലാശാല അധ്യാപികയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. മൂന്നു വര്‍ഷത്തെ പഠന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കഞ്ചിക്കോട്ടെ വിവരങ്ങളാണ് തയ്യാറായിട്ടുള്ളത്.

കഞ്ചിക്കോട് മേഖലയിലെ ക്ഷീരകര്‍ഷകരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും പരാതിയെത്തുടര്‍ന്ന് പുല്ലിലും വെള്ളത്തിലും നടത്തിയ പഠനത്തില്‍ ലോഹാംശം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലാണ് പാലിലും രക്തത്തിലും പഠനം നടത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.

കടപ്പാട് – മാതൃഭൂമി

ഫെബ്രുവരി 16, 2012

കാര്‍ഷിക സെമിനാര്‍ – ഒരു ദൂര്‍ദര്‍ശന്‍ അവതരണം

Filed under: കൃഷിദര്‍ശന്‍,തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 6:20 pm

മുഖ്യാതിഥി ശ്രീ കെ.ജയകുമാര്‍ ഐ.എ.എസ് തന്റെ അഭിപ്രായങ്ങള്‍ പങ്കെവെയ്കുകയാണ് ഒന്നാം ഭാഗത്തില്‍

ഒന്നാംഭാഗം

വാണിജ്യാടിസ്ഥാനത്തിലുള്ള ക്ഷീരോല്‍പാദനം

പങ്കെടുത്തവര്‍ ഇവരാണ്.

ഡോ. എന്‍.ആര്‍.ഉണ്ണിത്താന്‍, ഡോ. ആര്‍.വിജയകുമാര്‍, ഡോ. വേണുഗോപാല്‍, ഡോ. ഐസക് കെ തയ്യില്‍, ക്യാപ്റ്റന്‍ ലാജു ചെറിയാന്‍,  ഡോ.ജോര്‍ജ് തോമസ്, മാധവന്‍ പോറ്റി, ഡോ. ജെ.മോഹന്‍, പി.ആര്‍.ആര്‍ നായര്‍, ഡോ. അനി എസ് ദാസ്, ഡോ. ഡി.ജയചന്ദ്രന്‍, എസ്.ചന്ദ്രശേഖരന്‍ നായര്‍, ശിവപ്രസാദ്, വാസുദേവന്‍ നായര്‍, ഹരിലാല്‍, അരുണ്‍ദേവ്  മുതലായവരാണ്.

രണ്ടാംഭാഗം

മൂന്നാംഭാഗം

നാലാംഭാഗം

പാല്‍ – ഗുണനിലവാരം, ഭക്ഷ്യ സുരക്ഷിതത്വം

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ : ഡോ. എസ്.എസ്.റാണി, ഡോ. ഐസക് കെ തയ്യില്‍, ഡോ. എന്‍.ആര്‍ ഉണ്ണിത്താന്‍, വാസുദേവന്‍ നായര്‍, അവനീന്ദ്രനാഥന്‍, പി.ആര്‍.ആര്‍ നായര്‍ മുതലായവരാണ്.

അഞ്ചാംഭാഗം

ആറാംഭാഗം

കാലിത്തീറ്റ – പോഷകമൂല്യം, ഗുണനിലവാരം, പരിപാലനം

പങ്കെടുത്തവര്‍ – ഡോ. ഡി.ഷൈന്‍കുമാര്‍, ശിവപ്രസാദ്, എം.ബി. തോമസ്, ഡോ. സെന്തില്‍ മുരുഗന്‍, ഡോ. ജോസ് ജയിംസ്, ഡോ. എന്‍.ആര്‍.ഉണ്ണിത്താന്‍, ഡോ. കെ.ജി.സുമ, ഐസക് കെ തയ്യില്‍, ഡോ. അനി എസ് ദാസ്, അവനീന്ദ്രനാഥന്‍, അരുണ്‍ദേവ്, ഫ്രീമാന്‍, മാധവന്‍പോറ്റി, ഭുവനചന്ദ്രന്‍, ചന്ദ്രശേഖരന്‍ നായര്‍ മുതലായവരാണ്.

ഏഴാംഭാഗം

എട്ടാംഭാഗം

സഹായഹസ്തം – പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ്, വായ്പാസൌകര്യങ്ങള്‍

പങ്കെടുത്തവര്‍ –  ഡോ. ഷൈന്‍കുമാര്‍, ഡോ. അനി എസ് ദാസ്, ഐസക് കെ തയ്യില്‍, ഡോ. കെ.ജി. സുമ, ഡോ. എസ് ചന്ദ്രന്‍കുട്ടി, ഡോ. ജെ. മോഹന്‍, മനോജ്, ഡോ. മോഹന്‍ശങ്കര്‍, ജ്യോതിഷ്, അയ്യപ്പദാസ്, തോമസ് മുതലായവര്‍.

ഒന്‍പതാംഭാഗം (എം.പി ത്രീ ആയതുകാരണം നേരിട്ട് കേള്‍ക്കാം)

എല്ലാം ഒരു ഫോള്‍ഡറില്‍

അടുത്ത താള്‍ »